Monday, November 4, 2013

നാണക്കേടിന്റെ ഉപരോധങ്ങൾ

  ജിം തോമസ്‌  കണ്ടരപ്പള്ളിൽ, നോട്ടിങ്ഹാം
 
     സ്പയിനിലെ പ്രശസ്തമായ കാള പയറ്റു മത്സരത്തിൽ, കാളയെ പ്രേകൊപിപ്പിക്കുവാൻ ചുവന്ന തുണി ഉയരത്തി കാണിക്കാറുണ്ട്. ഇത് കണ്ടു കാള ആക്രന്തനാവുന്നു ; കാള പയറ്റു തുടങ്ങുന്നു.
  യഥാർത്ഥത്തിൽ ചുവപ്പ് നിറം കണ്ടത് കൊണ്ടല്ല, കാള ഈ അവസ്ഥയിൽ എത്തുന്നത്‌ . പകരം, തന്റെ മുന്നിൽ അതിവേഗത്തിൽ ഇളകി ആടുന്ന എന്ത് കണ്ടാലും  കാള  ആക്രന്തനാവുന്നു. യഥാർത്ഥത്തിൽ കാള 'colour blind' ആണ്; എന്നാൽ , 1700 മുതൽ തുടർന്ന് വരുന്ന പാരമ്പര്യം എന്നാ നിലയിൽ , എല്ലാ കാള പയറ്റിലും ചുവന്ന തുണി ഉയരത്തി കാണിച്ചു കാളയെ പ്രകോപിപ്പിക്കുന്നു .

     ഇവിടെ തുണി ചുവപ്പല്ല; കറുപ്പാണ്. കാളയുടെ സ്ഥാനത് കേരള മുഖ്യ മന്ത്രിയാണ്. സ്പെയിനിൽ ചുവപ്പ് കാണുന്ന കാള പ്രേകോപിതൻ ആകുന്നു എങ്കിൽ, ഇവിടെ കറുപ്പ് കാണുന്ന മുഖ്യ മന്ത്രി പുഞ്ചിരിക്കുകയാണ് ചെയ്യുന്നത്. പക്ഷെ ചുവന്ന തുണി കാണിക്കുന്ന കാള പയറ്റുകാരന്റെയും, കറുത്ത് തുണി കാണിക്കുന്ന പ്രധിഷേധക്കാരെന്റെയും മാനസികാവസ്ഥ ഏതാണ്ട് ഒന്നാണ് താനും.
 
    മുന്പിലും പിറകിലും ആയുള്ള അനേകം പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ ഓടി നടക്കുന്ന മുഖ്യ മന്ത്രിയുടെ പിറകെ നടന്നു കറുത്ത തുണി ഉയരത്തി കാണിക്കുന്ന ഈ നാടകം കാണുവാൻ തുടങ്ങിയിട്ട് കുറച്ചായി. എ സി കാറിൽ കുതിച്ചു പായുന്ന മുഖ്യ മന്ത്രിയെ റോഡിൻറെ സൈഡിൽ മണിക്കൂറുകളോളം കാത്തു നിന്ന് ഒരു കഷ്ണം കറുത്ത തുണി ഉയരത്തി കാണിക്കുന്നത് കൊണ്ട് ഇവര എന്താണ് അര്തമാക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. ഇളകി ആടുന്ന ചുവന്ന തുണി കണ്ടാൽ കാള പ്രകോപിതനാകും ; അത് തീര്ച്ച. എന്നാൽ കറുത്ത തുണി കണ്ടു മുഖ്യ മന്ത്രി രാജിവെക്കും എന്ന് വിചാരിക്കുന്നത്  ഭോഷത്തരം ആണ്; വിഡ്ഢിത്തരം ആണ്.
 
     മറ്റൊന്നുള്ളത്‌, മുഖ്യൻ പോകുന്ന എല്ലായിടത്തും ഉള്ള ഉപരോധങ്ങൾ ആണ്.അദ്ദേഹം പോകുന്ന സകല സ്ഥലങ്ങളിലും ഉപരോധങ്ങൾ തീർത്തു, ജനങ്ങളുടെ സ്വൈര ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്നത് തികച്ചും മനുഷ്യാവകാശ ലംഖനം ആണ്; ജനധിപത്യ വിരുദ്ധം ആണ്. സെക്രട്ടരിയെറ്റു ഉപരോധത്തിനിടയിൽ കളഞ്ഞു പോയ അത്മാര്തത, പിന്നീട് അങ്ങോട്ടുള്ള ജനസമ്പർക്ക പരിപാടികളെ ഉപരോധിക്കുക വഴി തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന കാഴ്ച തികച്ചും അപഹാസ്യം തന്നെ  ആണ്
 
   ജനസമ്പർക്ക പരിപാടിയോട് അനുകൂലം ഇല്ലാത്ത കാഴ്ചപാട് മനസ്സില് വച്ച് കൊണ്ട് തന്നെ പറയട്ടെ, എതിന്റെ പേരില് ആയാലും പാവപെട്ടവര്ക്കും കഷ്ടത അനുഭവിക്കുന്നവർക്കും സഹായമാകുന്ന ജനസമ്പർക്ക പരിപാടികൾ ഉപരോധിക്കുന്നത്, ഏതുരാഷ്ട്രിയ നേട്ടത്തിന് വേണ്ടി ആണെങ്കിലും ന്യായീകരിക്കാവുന്നതല്ല
     മറ്റൊന്ന്,ജനസമ്പർക്ക  പരിപാടിയെ കുറിച്ചാണ്; ഒരു ജനാധിപത്യ സംവിധാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന മുഖ്യമന്ത്രി ചെയ്യേണ്ടുന്ന പരിപാടിയല്ല കേരള മുഖ്യമന്ത്രി ഇപ്പോൾ ചെയ്യുന്നത്. ഒരു മുഖ്യമന്ത്രിയുടെ പ്രാഥമീക കടമ ആണ് തന്റെ കീഴിലുള്ള എല്ലാ സര്ക്കാര് സംവിധാനങ്ങളും കാര്യക്ഷാമം ആയി പ്രവര്ത്തിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടത്.അത് ചെയ്യാതെ, അല്ലെങ്കിൽ, അത് ചെയ്യിക്കാൻ കഴിവില്ലാതെ, അല്ലെങ്കിൽ അതിനവസരം കൊടുക്കാതെ, എല്ലാ കാര്യങ്ങളും നേരിട്ടിറങ്ങി തനിയെ ചെയ്യാം എന്ന് കരുതുന്നത് ഒരു ഉത്തമനായ ഭരണാധികാരിക്കും ഭൂഷണം അല്ല. കയ്യടി നെടുവനല്ലേ ഇതൊക്കെ എന്ന് വിമർശകർ സംശയം പ്രകടിപ്പിച്ചാൽ നമുക്കവരെ തെറ്റ് പറയാൻ പറ്റില്ല.
   
      വ്യക്തവും ശക്തവും ആയ ഭരണ സംവിധാനങ്ങൾ നിലവിൽ ഉണ്ട്. അവയെ എല്ലാം പൂര്ണ്ണമായ തോതിൽ പ്രവര്ത്തന ക്ഷമമാക്കാൻ കഴിയാതെ, കഴിവില്ലാതെ, നേരിട്ടിറങ്ങി തനിയെ ചെയ്യാൻ ശ്രേമിക്കുന്നത് ഭാവി കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഉതകുമൊ എന്നത് അത് ചെയ്യേണ്ടവർ തന്നെ  ആലോചിക്കേണ്ടതാണ്. വരും കാലങ്ങളിൽ എല്ലാ മുഖ്യ മന്ത്രിമാരും തെരുവിൽ ഇറങ്ങി ഗുമസ്ത പണി ചെയ്യുവാൻ തുടങ്ങിയാൽ, പിന്നെ, നമുക്കെന്തിനാണീ ഭരണ സംവിധാനം..?.
 
    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഭരണ പക്ഷവും   പ്രതിപക്ഷവുംതങ്ങൾക്കു രാഷ്ട്രിയ നേട്ടങ്ങൾ കൈവരുന്ന കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കും. ഇടയിൽ കിടന്നു ശ്വാസം മുട്ടുന്നത് പൊതു ജനം എന്നാ സാധാരണകാരനും. എന്നാലും അടുത്ത തിരഞ്ഞെടുപ്പിലും, വെയിലും മഴയും കൂസാതെ പോയി നമ്മൾ ഇവര്ക്കര്ക്കെങ്കിലും ഒക്കെ വോട്ട് ചെയ്യും; എല്ലാം മറന്നു-  അതാണല്ലോ ജനാധിപത്യം.
 
      

No comments:

Post a Comment