തെമ്മാടികുഴി- കഥ
രാത്രി വളരെ വൈകിയെന്നു തോന്നുന്നു. പുറത്തു മഴ ഒന്ന് കുറഞ്ഞത് കൊണ്ടാകാം, പാടത്ത് നിന്നുള്ള തവളകളുടെ കരച്ചിൽ വ്യക്തമായി കേൾക്കാം. ഉറക്കം വരാത്ത മിഴികളുമായി അയാൾ പായിൽ വീണ്ടും തിരിഞ്ഞു കിടന്നു. ഉറക്കം എന്നുള്ളത് തീർത്തും അഞ്ഞതമായ എന്തോ ഒന്നായിരുന്നു, അയാളുടെ കണ്ണുകൾക്ക്. കണ്ണ് തുറന്നു കിടന്നിരുന്ന അയാളുടെ മുന്നിലെ ഭിത്തിയിൽ, അപ്പുറത്ത് അമ്മയുടെ മുറിയിൽ കത്തിച്ചു വച്ചിരുന്ന മണ്ണെണ്ണ വിളക്കിലെ വെളിച്ചം തീർത്ത നിഴലുകൾ നൃത്തം ചെയ്തു. അയാൾ നോക്കിയിരിക്കും തോറും ആണ്രിതം കൂടുതൽ ചടുലവും ഭീഭൽസവും ആയി കൊണ്ടിരുന്നു. അവയെല്ലാം ചേർന്ന് അയാളുടെ കഴുത്തിനെ ഇറുകി പിടിക്കാൻ വരുന്നതായി അയാൾക്ക് തോന്നി. വിയര്ത്ത നെട്ടിയുമായി അയാൾ ശരീരത്തില നിന്ന് മുണ്ടെടുത്ത് മാറ്റി, പായിൽ കുത്തിയിരുന്നു.
"നീയിതുവരെ ഉറങ്ങിയില്ലേ...?"
വിളക്ക് കയ്യിലേന്തി മുന്നിൽ നിൽക്കുന്ന അമ്മയുടെ ചോദ്യം കേട്ട് അയാൾ അമ്മയെ ദയനീയമായി നോക്കി. വിളക്കിന്റെ അരണ്ട പ്രകാശത്തിൽ കണ്ട അമ്മയുടെ മുഖം അയാൾക്ക് ആദ്യമായി കാണുന്നതായി തോന്നി. അമ്മയുടെ ഒട്ടിയ കവിളും തുങ്ങിയ കാതും ഉണങ്ങി അസ്ഥി കൊലമായ ശരീരവും എല്ലാം, താൻ ഏതോ ഭീകര ജീവിയുടെ മുന്നിലാനെന്ന തോന്നൽ അയാളിൽ ഉണ്ടാക്കി. ഭീതി മൂലം ഉണങ്ങി വരണ്ട തൊണ്ട പൊട്ടും എന്നായപ്പോൾ അയാൾ മുരണ്ടു.
"വെള്ളം..."
"ആ...നീയിങ്ങനെ വിഷമിചിട്ടിരുന്നിട്ടു എന്നാ ചെയ്യാനാ..ഒന്നും നിന്റെ കുറ്റം കൊണ്ടല്ലല്ലോ...ഓ..ജപ്തിയെങ്കിൽ ജപ്തി...ഇനി ഈ കൂരയും ഇത്തിരി മണ്ണും എന്നാ ചെയ്യാനാ..."
ഓല കൊണ്ട് കുത്തി മറച്ചു വച്ചിരിക്കുന്ന അടുക്കളയിലെ മന്കലത്തിൽ നിന്നും ഗ്ലാസ്സിലേക്ക് വെള്ളം പകർന്നു കൊണ്ട് അമ്മ തുടർന്നു. "നാളെ നേരം വെളുക്കട്ടെ...പള്ളിലച്ചനെ ഒന്ന് ചെന്ന് കാണാം...ഈ കിളവി ചെന്ന് കരഞ്ഞു കാണിച്ചാൽ എന്തേലും തരാതിരിക്കില്ല..." കുന്തകാലിൽ വളഞ്ഞിരിക്കുന്ന അയാളുടെ മുടിയിഴകളിൽ രണ്ടു പ്രാവശ്യം വിരലുകലോടിച്ചിട്ട് ആ വൃദ്ധ മുറിയിലേക്ക് ഏന്തി വലിഞ്ഞു അപ്രതീക്ഷയായി. വീണ്ടും അയാളും നിഴലുകളും മുറിയില തനിച്ചായി..
വിറയ്ക്കുന്ന കരങ്ങളോടെ ആയിരുന്നു അയാൾ അന്ന് പകൽ ആ ജപ്തി നോട്ടീസ് വാങ്ങിയത്. ബാങ്കുമായി ബന്തപെട്ടുല്ല എഴുതുകുത്തുകലുമായി അല്ലാതെ തപാൽ ശിപായി അയാളുടെ കൂരക്കു മുന്നിൽ വന്നിരുന്നില്ല. നോട്ടീസ് വായിച്ച അയാൾക്ക്, തന്റെ കയ്യിലെ ഉറച്ച മസിലുകളുടെ ബലം പോര ആ കടലാസിനെ തങ്ങി നിരത്താൻ എന്ന് തോന്നി. എന്നെങ്കിലും വന്നെക്കാമായിരുന്നെങ്കിലും അതിത്ര പെട്ടെന്ന് ആകും എന്നയാൾ കരുതിയില്ല. ഒരു കയ്യിൽ നോടിസും മറുകയ്യിൽ തൂമ്പയും ആയി അയാൾ വാ പിളര്ന്നവിടങ്ങനെ നിന്നു. വൃദ്ധയായ അമ്മയെയും കൊണ്ടിനി എങ്ങോട്ട് എന്നതൊരു ചോദ്യ ചിഹ്നം ആയി അയാളുടെ മുന്നിൽ നിന്നു.
അമ്മയോട് പറയേണ്ട എന്നാണ് ആദ്യം കരുതിയത്. നോട്ടീസ് കിട്ടിയപ്പോൾ മുതൽ മുട്ടാത്ത വാതിലുകൾ ഇല്ല.കയറി ഇറങ്ങാത്ത വീടുകളില്ല. പക്ഷെ ഇത്തിരി മണ്ണും അതിനകത്തൊരു കൂരയും മാത്രം ഉള്ള മാർഗം കൂടിയ ഒരു കറുത്ത ക്രിസ്ത്യാനിയെ സഹായിക്കാൻ ഇടവകയിലെ അതി പുരാതന കുടുംബങ്ങളിലെ ഫരിസെയർക്കു മനസ്സ് വന്നില്ല. അയാളുടെ ബലിഷ്ടമായ കരങ്ങളും മുതുകത്തു ഉരുണ്ടു കളിക്കുന്ന മസിലുകളും അവരുടെ പറമ്പിലെ തേങ്ങയും റബ്ബരായും വളരാൻ അവര്ക്ക് വേണം ആയിരുന്നു.അതിലുപരി അയാളും ആയി മറ്റൊരു ബന്ധത്തിനും അവര്ക്ക് താല്പര്യം ഇല്ലായിരുന്നു. ജപ്തി നേരിടുകയല്ലാതെ മറ്റൊരു മാര്ഗവും ഇല്ല എന്നാ തിരിച്ചറിവായിരുന്നു, അക്കാര്യം അമ്മയോട് പറയാൻ അയാളെ പ്രേരിപ്പിച്ചത്.
രാത്രി, അമ്മ വിളമ്പി തന്ന കഞ്ഞി പിഞ്ഞാണത്തിൽ നിന്ന് മനസ്സില്ല മനസ്സോടെ മോന്തുമ്പോഴായിരുന്നു അയാൾ അതമ്മയോട് പറഞ്ഞത്.
രോഗങ്ങളുടെ ഒരു പട തന്നെ സ്വന്തം ആയുള്ള അമ്മയ്ക്കതു താങ്ങവുന്നതിനുമാപ്പുരം ആണെന്ന് അറിഞ്ഞിട്ടും, അയാളത്, നിവൃത്തിയില്ലാതെ അമ്മയോട് പറയുകയായിരുന്നു. വലിയൊരു നിലവിളി ആയിരുന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും കൂടുതൽ ശബ്ദം ആ വൃദ്ധയുടെ കണ്ടത്തിൽ നിന്നും പുറത്ത് വന്നില്ല .
ഉമ്മറത്തെ ചാണകം മെഴുകിയ തറയിൽ കുത്തിയിരുന്നു ബീഡി വലിച്ചു തള്ളുമ്പോഴും അമ്മയുടെ വിറങ്ങലിച്ച എന്ണിപാടൽ അകത്തുനിന്നും കേൾക്കാമായിരുന്നു- ഒരു പാട് തവണ കേട്ട കഥകൾ; ശരാശരി പുലയ കൃസ്തിയനിയുടെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ദാരിദ്ര്യത്തിന്റെയും കഷ്ടപാടിന്റെയും കഥകൾ. ഒരു പാട് തവണ കേട്ടവ; ഇപ്പോൾ ഈ കഥയും- കടം എടുത്തു വാഴ കൃഷി നടത്തി എല്ലാം നശിച്ച മകന്റെയും....
വളരെ ചെറുപ്പത്തിലെ തുടങ്ങിയതായിരുന്നു കൂലിപ്പണി. കിട്ടുന്നതൊന്നും അമ്മയുടെ ചികിൽസ്യക്കപ്പുരം മറ്റൊന്നിനും തികയുന്നില്ല എന്ന തിരിച്ചറിവാണ് സ്വന്തമായി വാഴകൃഷി ആരംഭിക്കുക എന്നാ ആശയം അയാളിൽ ഉടലെടുപ്പിച്ചത്. വീടിന്റെ മേൽക്കൂര മേയുക, അമ്മയ്ക്ക് നല്ല ചികിത്സ നല്കുക എന്നതിനപ്പുറം ഉള്ള ഒരു സ്വപ്നങ്ങളും അയാള്ക്കില്ലയിരുന്നു. ഒരു പാട് അലചിലുകൽക്കൊടുവിലാണ് ലോണ്‍ തന്നെ ശെരിയായി കിട്ടിയത്. എല്ലാ കടമ്പയും കടന്നു കിട്ടിയ കാശും ആയി പാട്ടത്തിനെടുത്ത സ്ഥലത്ത് അയാൾ വാഴ കൃഷി ആരംഭിച്ചു.അതിരാവിലെ മുതൽ അന്തി വരെ അയാൾ മണ്ണ് ഉഴുതു മറിച്ചു; വെള്ളച്ചാലുകൾ കീറി; അയാളുടെ സ്വപ്‌നങ്ങൾ പോലെ വാഴകൾ കൂമ്പിട്ടു തുടങ്ങി.വർദ്ധിച്ച ആവേശത്തോടെ എന്നും അയാൾ കൃഷിയിടത്തു പോയി വാഴകളെ താലോലിച്ചു കൊണ്ടിരുന്നു. അവയോടയാൽ തന്റെ സ്വപ്നങ്ങളെ കുറിച്ച് പറഞ്ഞു; മോഹങ്ങൾ പങ്കു വച്ച്; മുപ്പതു കഴിഞ്ഞ തനിക്കു ഒരു പെണ് കൂട്ട് വേണമെന്ന് വരെ ഒരിക്കൽ അയാൾ അവയോടു പറഞ്ഞു.വാഴകുഞ്ഞുങ്ങൾ അയ്യാളുടെ സ്വപ്നങ്ങളും മോഹങ്ങളും കേൾക്കുന്നത് കൊണ്ടാകാം, അവ ആവേശത്തോടെ തഴച്ചു വളർന്നു. അവയുടെ മുകുളിൽ തൂങ്ങി നാണം കുണുങ്ങി നിന്ന വഴ കുലകളെ അയാൾ ചുംബിച്ചു. സുന്ദരിയായ യുവതിയുടെ മാംസളമായ ശരീരം പോലെ തോന്നി, അയാൾക്കാ വാഴകുലകൾ. അയാൾ ആ വാഴത്തോപ്പിലെ രാജകുമാരനായി; വാഴകുലകൾ രാജകുമാരന്റ കുമാരിമാരും.
പക്ഷെ, അയ്യാളുടെ സ്വപ്നങ്ങൾക്ക് ആയുസ്സ് കുറവായിരുന്നു. നിരത്താതെ പെയ്ത മഴ അയാളുടെ വാഴതോപ്പിൽ ഒരു പ്രളയം തന്നെ സൃഷ്ടിച്ചു. ദിവസങ്ങളോളം കെട്ടികിടന്ന വെള്ളത്തിൽ നിന്ന വാഴകൾ അയാളോട് അന്ത്യ യാത്ര ചോദിച്ചു.പാതവരമ്പത്ത്, തലയിൽ ഇറക്കി വച്ചിരുന്ന ഓലക്കുടയും എന്തി അയാൾ അവയെ നോക്കി, പ്രപഞ്ചത്തിലെ സകല ദൈവങ്ങളെയും വിളിച്ചു. ദൈവങ്ങലോടയാൽ മഴവെള്ളം ഇറങ്ങി പോകാൻ യാചിച്ചു.
ഏതൊരു കർഷകന്റെയും പോലെ അയാളുടെ ജീവിതവും യാച്ചനകളുടെത് മാത്രം ആയിരുന്നു. വായ്പ എടുക്കുവാനുള്ള അപേക്ഷ പൂരിപ്പിക്കാൻ എഴുത്തരിവുള്ളവന്റെ അടുത്തുള്ള യാചന; പിന്നെ, ബാങ്കിലെ pune , ക്ലാര്ക്ക്, മാനേജർ എന്നിവരുടെ ദയയ്ക്കു വേണ്ടിയുള്ള യാചന; കൃഷി ഭൂമി പാട്ടത്തിനു കിട്ടുവാൻ ഭൂഉടമയോടുള്ള യാചന; ചെയ്ത കൃഷി നാമ്പിട്ടു തുടങ്ങിയപ്പോൾ കീടങ്ങളോടുള്ള യാചന- അവയെ തൊടരുതെന്ന്; അവ വളർന്നു വലുതാകുമ്പോൾ കാട്ടിനോടുള്ള(wind) യാചന- അവയെ വീഴ്ത്തരുതെന്നു.അങ്ങിനെ ഒരു ദരിദ്ര കര്ഷകന്റെ ജീവിതം വ്യർതമായ യാചനകളുടെ പരിയായം ആയി തീരുന്നു. ഒന്നുകിൽ കാറ്റ്, അല്ലെങ്കിൽ മഴ, കീടങ്ങൾ, വായ്പ തന്നവർ, ഭൂവുടമകൾ - ആരെങ്കിലുമായി അവരെ ചതിച്ചു കൊണ്ടിരുന്നു. അല്ല; ദരിദ്ര കർഷകന്റെ ജീവിതം തന്നെ ചതി കുഴികളായി തീർന്നു കൊണ്ടിരുന്നു.
ആ വെള്ളപോക്കത്തിന്റെ അവസാനം, അയാളുടെ വാഴകൾ മുഴുവൻ അന്ത്യശ്വാസം വലിച്ചു.
ഒടിഞ്ഞും ചതഞ്ഞും ചത്തു കിടക്കുന്ന തന്റെ വാഴകളെ നോക്കി അയാൾ ഒരു ഭ്രാന്തനെ പോലെ കരഞ്ഞു. തഴമ്പ് മൂലം കാരിരുമ്പ് പോലെയുള്ള കൈകൾ ചങ്കത്തടിച്ചു അയാൾ എന്തല്ലമൊ പുലമ്പി. നിലത്തു വീണു കിടക്കുന്ന വാഴകളെ നോക്കി അയാൾ ചുംബിക്കുകയും കെട്ടിപിടിക്കുകയും ചെയ്തു. എല്ലാം കണ്ടു നിന്നവർ, സാധാരണ പോലെ, അയാൾക്കൊരുപക്ഷേ ഭ്രാന്താവാം എന്ന് പറഞ്ഞു.
അതിരാവിലെ പള്ളിയിൽ പോയ അമ്മ വരുന്നതും നോക്കി അയാൾ എലിക്കെണിയിൽ പെട്ട എലി കണക്കെ ആ കൂരയ്ക്കകതു വട്ടം കറങ്ങി കൊണ്ടിരുന്നു. തിരിച്ചു വരേണ്ടുന്ന സമയം കഴിഞ്ഞിട്ടും വരാതിരിക്കുന്ന അമ്മ അയാളിൽ പ്രതീക്ഷയുടെ നാമ്പ് വിടർത്തി.
ഈ സമയം, ആ വൃദ്ധ പള്ളി മുറ്റത്ത്, രാവിലെ കുർബാന കഴിഞ്ഞു പ്രഭാത ഭക്ഷണത്തിന് പോയ വൈദീകനെ കാത്തിരിക്കുവായിരുന്നു. ആ വർഷത്തെ പള്ളി പെരുന്നാൾ നടത്തുന്ന സ്ഥലത്തെ പ്രധാന ദിവ്യന്മാരും വൈദീകന്റെ കൂടെ ഉണ്ടായിരുന്നു. അവർ അകത്തു നിന്നും ലക്ഷങ്ങളുടെ കരിമരുന്നു പ്രയോഗവും, വെടികെട്ടും, പിന്നെ പള്ളി മുറ്റവും പരിസരവും എല്ലാം ദീപാലങ്കാരങ്ങൾ കൊണ്ട് നിറയ്ക്കുന്നതിനെ പറ്റിയും ഉറക്കെ സംസാരിക്കുന്നത് കേൾക്കാമായിരുന്നു. വൃദ്ധയുടെ കയ്യിലിരുന്ന മുഷിഞ്ഞ പൊട്ടിയ കൊന്ത, വിരലുകൾക്കിടയിൽ കൂടി ഓടി കൊണ്ടിരുന്നു. കുശിനിയിൽ നിന്നുയർന്നു വന്ന വറുത്തരച്ച താറാവു മുട്ട കറിയുടെയും കള്ളപ്പത്തിന്റെയും മണം ആ വൃധയിൽ ഒരു ചലനവും സൃഷ്ടിച്ചില്ല. അവാസാനം, നെസ്ചഫെ കാപ്പിയുടെ സുഗന്തത്തോടെ പുറത്തേക്കു വന്ന വൈദീകന്റെ മുന്നിൽ വൃദ്ധ തന്റെ ഭാണ്ട കേട്ട് തുറന്നു വച്ചു. കുറെ നേരം എണ്ണി പാടി കരഞ്ഞ ആ വൃദ്ധയുടെ മുന്നിൽ , പക്ഷെ, വൈദീകൻ തന്റെ ഭാണ്ട കേട്ട് അഴിച്ചു വച്ചു- പകുതി പണി തീർന്നിരിക്കുന്ന കപ്പേളയുടെ, പുതിയതായി പണിയാൻ പോകുന്ന പാരിഷ് ഹാളിന്റെ, സിമിത്തെരിയുടെ മുന്നിൽ 'വിശുദ്ധരുടെ നാട്' എന്നാലേഖനം ചെയ്തു വയ്ക്കേണ്ടുന്ന പുതിയ കമാനത്തിന്റെ പണിയുടെ....അങ്ങിനെ വൈദീകന്റെ സാമ്പത്തീക പ്രശ്നങ്ങൾ വൃധയുടെതിനെക്കാലും ഏറെ വലുതായിരുന്നു.എങ്കിലും ആ പാതിരി അവസാനം ആ വൃധയോടു പറഞ്ഞു, " വിശ്വാസം വിടാതെ കർത്താവിൽ ആശ്രയിക്കുക. ദൈവം കൈവിടില്ല....പറ്റുമെങ്കിൽ വലിയ പള്ളിയുടെ കീഴിലുള്ള ധ്യാന കേന്ദ്രത്തിൽ പോയി ഒരാഴ്ച ധ്യാനം കൂടുക..."
ഞോണ്ടി ശോഷിച്ച കൈവിരലുകളിലുള്ള കൊന്ത മുറുക്കെ പിടിച്ചു കൊണ്ട് വെറും കയ്യോടെ ആ വൃദ്ധ പള്ളിമുറ്റത്ത് നിന്ന് ഇറങ്ങി.
പുറത്ത് ഇരുട്ടിനു കട്ടി കൂടി വന്നു. വലിച്ചു തള്ളിയിട്ട ബീടികൾക്ക് നടുവിലൂടെ അയാൾ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടേ ഇരുന്നു. അയാൾക്ക് ചുറ്റും നടന്നിരുന്ന കൊതുകുകൾ അയാളുടെ ശരീരത്തിൽ നിന്നും രക്തം ഊറ്റി കുടിക്കുന്നത് അയാൾ അറിഞ്ഞതെ ഇല്ല. അയാൾ ഈ ലോകത്ത് ആയിരുന്നില്ല. തനിക്കു ചുറ്റും നടക്കുന്നതൊന്നും അയാൾ അറിഞ്ഞിരുന്നില്ല. അടുത്ത മുറിയിൽ നീന്നും അമ്മയുടെ ചുമ അധികം ആകുന്നതും വെള്ളം ചോദിക്കുന്നതും അയാൾ അറിഞ്ഞില്ല.അങ്ങിനെ എത്ര നേരം കഴിഞ്ഞു എന്നറിയില്ല- ഏതോ ഒരു ദ്രിടനിശ്ചയത്താൽ ഉടുത്തിരുന്ന മുണ്ട് അയാൾ അരയിൽ നിന്ന് പറിച്ചു മാറ്റി.
ആകെ, മൂന്നോ നാലോ പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മഴയുടെ ലക്ഷണം ഉള്ളത് കൊണ്ടാവാം, അവരെല്ലാം വേഗത്തിലാണ് നടന്നിരുന്നത്. വളരെ പിറകിലായി, ആരോ താങ്ങി പിടിച്ചു, ആ വൃധയും അവരുടെ ഒപ്പമെത്താൻ തത്രപെടുകയായിരുന്നു. പള്ളി പുറത്ത് നിന്ന് പൂട്ടിയിരുന്നു. അത് കൊണ്ട്, മല കയറി വരുന്ന വൃദ്ധയെ കാത്തു പെട്ടി പള്ളി അങ്കണത്തിൽ വച്ചു. പള്ളി മുറിയിൽ നിന്ന് പുറത്ത് വന്ന വൈദീകൻ അവരിൽ ആരയോ വിളിച്ചു 'മഴ വരുന്നു; വേഗം ആകട്ടെ...' എന്ന് പറയുന്നുണ്ടായിരുന്നു. തിരിഞ്ഞു മുറിയിലേക്ക് നടന്ന വൈദീകൻ " കുടിശ്ശിക കുറെ ഉള്ളതാ...അതിനി ആരടക്കാനാണോ ആവോ..." എന്ന് പിരുപിരുത്തതു ആരും കേട്ടില്ല. പള്ളി മുറ്റത്ത് വൃദ്ധ വന്നതും വീണ്ടു പെട്ടിയുടെ മേലെ കിടന്നു ആർത്തലക്കാൻ തുടങ്ങി. എന്നാൽ, മെലിഞ്ഞു അസ്ഥികൂടം പോലിരിക്കുന്ന അവരുടെ ശരീരത്തിൽ നിന്നും വലിയ ശബ്ദകോലാഹലം ഒന്നും പുറത്ത് വന്നില്ല.
വഴിയിൽ നിന്ന് എവിടെ നിന്നോ പറിച്ചെടുത്ത ഒരിതൾ പൂവും ആയി വൃദ്ധ തെമ്മാടി കുഴിയുടെ മുന്നിൽ നിന്നു. മകൻ പിറന്നത് മുതൽ തെമ്മാടി കുഴിയിൽ എത്തിപെടുന്നത് വരെയുള്ള ഓരോ നിമിഷവും ആ വൃദ്ധയുടെ മനസ്സിലൂടെ കടന്നു പോയി. കയ്യിലിരുന്ന മുഷിഞ്ഞ കൊന്ത തെമ്മാടികുഴിയുടെ അരികിൽ അവർ വച്ചു. പട്ടിണിയും ദാരിദ്ര്യവും കട ബാധ്യതയും കൊണ്ട് ആത്മഹത്യ ചെയ്ത മകനു അന്ത്യകർമ്മങ്ങൾ ഒന്നും ചെയ്യാതെ അടക്കം ചെയ്ത നീറുന്ന വേദനയാൽ ആ അമ്മ ആരുടെയോ സഹായത്താൽ വീട്ടിലേക്കു തിരിച്ചു.
അന്നൊരു ഞായറാഴ്ച, പള്ളിയിലെ പ്രധാന തിരുന്നാൾ ദിവസം ആയിരുന്നു; കടമുള്ള ദിവസമാകയാൽ അന്നാട്ടിലെ ഫരിസേയരും ചുങ്കക്കാരും പാപികളും എല്ലാം പള്ളിയിൽ പോകുകയായിരുന്നു. പാതയോരത്ത് കരിയിലകൾ കൂട്ടിയിട്ടു അവയ്ക്കരികൽ ആ വൃദ്ധ ഇരിക്കുന്നുണ്ടായിരുന്നു. അവർ ഇടയ്ക്കു കരിയിലകൾ മണ്ണോടു ചേർത്ത് ആകാശത്തേക്ക് വലിച്ചെറിയുകയും അവയെ നോക്കി പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മുകിളിൽ പറന്നു നടന്ന കരിയിലകൾ, ചിത്ര ശലഭങ്ങൾ ആയി അവർക്ക് തോന്നുകയും വീണ്ടും വീണ്ടും അവയെ മേല്പ്പോട്ട് വലിച്ചെറിഞ്ഞു കൊണ്ടിരിക്കുകയും ചെയ്തു കൊണ്ടിരുന്നു. അപ്പോൾ മലമുകളിലെ പള്ളിയിൽ നിന്നും മൈക്കിലൂടെ വൈദീകന്റെ ശബ്തം ഒഴുകി വന്നു. ".......ഭദ്രാസന മന്ദിരത്തിൽ നിന്നും മാർ.........എഴുതുന്ന ഇടയ ലേഖനം.........ആകയാൽ, ഇനി മുതൽ തെമ്മാടികുഴി എന്നാ ആശയം നിർത്തലാക്കുകയും, ആത്മാഹുതി ചെയ്യുന്ന വിശ്വാസികളെ സാധാരണകാരെ പോലെ അടക്കം ചെയ്യുവാൻ........"
കാറ്റ് തെങ്ങോലകളെ ആട്ടിയുലച്ചു സബ്തം വച്ചതിനാലാവണം അവയൊന്നും കേൾക്കാൻ ആ വൃധയ്ക്കായില്ല. അവർ കരിയിലകൾ കിട്ടാതായപ്പോൾ, മണ്ണ് വാരി മെൽപ്പൊട്ടെരിഞ്ഞു പൊട്ടി ചിരിച്ചു കൊണ്ടിരുന്നു.