കുഞ്ഞേ, മാപ്പ്..., പോവുക നീ...
ജിം തോമസ് കണ്ടരപ്പള്ളിൽ നോട്ടിന്ഘാം
കുഞ്ഞേ...
നീ പിറന്ന നാട്ടിൽ തന്നെ ജനിച്ചു എന്നതിനാൽ ഒരു തുള്ളി കണ്ണീർ വീഴ്ത്താൻ ഞാൻ യോഗ്യനല്ല, കാരണം നിന്റെ ചോരമണം എന്നിലും പതിയുന്നു..
എന്നാലും....
കുഞ്ഞു ചില്ല് കഷ്ണം നെഞ്ചിൽ പതിച്ച നേതാവിന് വേണ്ടിയും, തകര്ക്കപ്പെട്ട, ജീവനില്ലാത്ത, മണ്ണിന്റെ പ്രതിമയ്ക്ക് വേണ്ടിയും ഹര്ത്താലും പ്രതിഷേധങ്ങളും നടക്കുന്ന നാട്ടിൽ, നിനക്ക് വേണ്ടി പ്രതിഷേധിക്കാൻ ഒരു നായിന്റെ മോനും വന്നില്ലല്ലോ.
...ഒരു കുഞ്ഞു കല്ല് തിരുനെറ്റിയിൽ പതിഞ്ഞു തിരു രക്തം വാര്ന്നപ്പോൾ, ബുള്ളറ്റ് പ്രൂഫ് കാറും സുരക്ഷയും ഒരുക്കി മന്ത്രി പുംഗവൻമാരെ കാക്കുന്ന ഭരണകൂടം, നിനക്കും, ഇതുപോലെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട, ഇനിയും കൊല്ലപെടാൻ ഊഴം കാത്തു കിടക്കുന്ന കുഞ്ഞുങ്ങൾക്കും വേണ്ടി എന്ത് സുരക്ഷ ആണ് ചെയ്തത്...?
അത് ആരിവിടെ ചോദിക്കാൻ..?
അതിനവര്ക്കാവില്ല..
നിന്റെ നിഷ്കളങ്കമായ ചിരിയുടെ മുന്നിൽ, ഖദരിനാലും ചെങ്കോടിയാലും കാവിയാലും മൂടപ്പെട്ട അവരുടെ ശബ്ദം ഉയരില്ല; കാരണം, ഈ പാപ കറയിൽ അവര്ക്കും പങ്കുണ്ട്; കാല കാലങ്ങളായി അവർ വരുത്തി വച്ച സാമൂഹികാവസ്തയിലൂടെ...
ഇന്ന് ഈ കപട കണ്ണ് നീര് ഒഴുക്കി നാളെ നിന്നെ ഞങ്ങൾ മറക്കും;
വീണ്ടും ഞങ്ങൾ സരിതയുടെയും, തെറ്റയിലിന്റെയും പിറകെ പോകും;
നാളെ വീണ്ടും മറ്റൊരു കുഞ്ഞു......
അപ്പോൾ വീണ്ടും വരും, ഈ കണ്ണീരും ആയി...
നിന്റെ നിഷ്കളങ്കമായ ചിരിയുടെ മുന്നിൽ, ഖദരിനാലും ചെങ്കോടിയാലും കാവിയാലും മൂടപ്പെട്ട അവരുടെ ശബ്ദം ഉയരില്ല; കാരണം, ഈ പാപ കറയിൽ അവര്ക്കും പങ്കുണ്ട്; കാല കാലങ്ങളായി അവർ വരുത്തി വച്ച സാമൂഹികാവസ്തയിലൂടെ...
ഇന്ന് ഈ കപട കണ്ണ് നീര് ഒഴുക്കി നാളെ നിന്നെ ഞങ്ങൾ മറക്കും;
വീണ്ടും ഞങ്ങൾ സരിതയുടെയും, തെറ്റയിലിന്റെയും പിറകെ പോകും;
നാളെ വീണ്ടും മറ്റൊരു കുഞ്ഞു......
അപ്പോൾ വീണ്ടും വരും, ഈ കണ്ണീരും ആയി...
എന്തെ.....ഞങ്ങൾ എന്തെ മകളെ ഇങ്ങിനെ ആയതു..?
എന്നാലും എന്റെ കുഞ്ഞേ, നീ അറിഞ്ഞ മാതൃ സ്നേഹം കാമത്തിന്റെയും ക്രൂരതടെയും പര്യായങ്ങൾ ആണല്ലോ.. നീ കുടിച്ച മുലപ്പാൽ ചോരയുടെ മണം ഉള്ളതായിരുന്നല്ലോ. നിന്റെ കുഞ്ഞിളം നാവു കൊണ്ട് അമ്മെ എന്ന് വിളിച്ചത് ഒരു മൃഗത്തെ ആയിരുന്നല്ലോ.
എന്നാലും എന്റെ കുഞ്ഞേ, നീ അറിഞ്ഞ മാതൃ സ്നേഹം കാമത്തിന്റെയും ക്രൂരതടെയും പര്യായങ്ങൾ ആണല്ലോ.. നീ കുടിച്ച മുലപ്പാൽ ചോരയുടെ മണം ഉള്ളതായിരുന്നല്ലോ. നിന്റെ കുഞ്ഞിളം നാവു കൊണ്ട് അമ്മെ എന്ന് വിളിച്ചത് ഒരു മൃഗത്തെ ആയിരുന്നല്ലോ.
തളര്ന്നു പോകുന്നു മകളെ, അതോർക്കുമ്പോൾ.., അവാസാന നിമിഷങ്ങളിൽ, ഒന്ന് ഉറക്കെ കരയാൻ ആവാതെ, ഒന്ന് പ്രതികരിക്കാൻ ആകാതെ, ഒരു കുഞ്ഞു ശബ്ദം പോലും പുറപ്പെടുവിക്കാൻ ആകാതെ...
നീ അപ്പോഴും നോക്കിയിരിക്കും, വിളിക്കാതെ വിളിച്ചിരിക്കും, ആ മൃഗത്തെ, നിന്റെ അമ്മയെ..
പോവുക മകളെ....ഈ ദുഷിച്ച ഭൂമിയിലെ ജീവിതം നിനക്ക് വേണ്ട...ഉറങ്ങി പോയ ദൈവങ്ങൾ ഉണര്ന്നു, നിന്നെ അവരുടെ അടുത്തേക്ക് ആനയിക്കട്ടെ....
നിന്റെ ചിരി എന്റെ സ്വപ്നങ്ങളിലെ മാലാഖയുടെ മുഖത്ത് കാണും എന്നാ പ്രതീക്ഷയോടെ...
നീ അപ്പോഴും നോക്കിയിരിക്കും, വിളിക്കാതെ വിളിച്ചിരിക്കും, ആ മൃഗത്തെ, നിന്റെ അമ്മയെ..
പോവുക മകളെ....ഈ ദുഷിച്ച ഭൂമിയിലെ ജീവിതം നിനക്ക് വേണ്ട...ഉറങ്ങി പോയ ദൈവങ്ങൾ ഉണര്ന്നു, നിന്നെ അവരുടെ അടുത്തേക്ക് ആനയിക്കട്ടെ....
നിന്റെ ചിരി എന്റെ സ്വപ്നങ്ങളിലെ മാലാഖയുടെ മുഖത്ത് കാണും എന്നാ പ്രതീക്ഷയോടെ...
നിന്റെ നെറ്റിയിൽ നിറഞ്ഞ പ്രിതുവാത്സല്യത്തോടെ ഒരു മുത്തം ഞാൻ തരട്ടെ....
മകളെ, മാപ്പ്...
മകളെ, മാപ്പ്...
ഇനി ഞാനൊന്ന് തനിയെ ഇരുന്നു ഉറക്കെ കരയെട്ടെ...

No comments:
Post a Comment